വടകര: ഓഖിയും ടൌട്ടേയും ആഞ്ഞടിച്ച് പ്രരളയത്തിന്റെ ഭീകരതയിലും തകർന്ന തീരദേശത്തെ കടൽഭിത്തിയോടൊപ്പം തകർന്നത് തീരദേശത്തെ ജനങ്ങളുടെ ആത്മധൈര്യം കൂടിയാണ്. കാലവർഷവും കൊടുങ്കാറ്റുകളും തീരത്ത് കാഴ്ച കണ്ടവർക്ക് കഴിഞ്ഞ മൂന്ന് നാല് വർഷമായി അനുഭവിക്കുന്ന കടൽക്ഷോഭവും കാലവർഷ കെടുതിയും പുതിയ അനുഭവമാണ്.
കൊവിഡ് കാലത്തെ ദുരിതവും ആഴക്കടൽ മത്സ്യബന്ധനത്തിന്റെ മത്സ്യ ലഭ്യത കുറവും പരമ്പരാഗത മത്സ്യമേഖലക്ക് വരുത്തിയ സാമ്പത്തിക നഷ്ടം വലുതാണ്. ഭാരിച്ച് ഇന്ധനചെലവും മത്സ്യത്തിന്റെ വിലയിടിവും മേഖലക്ക് വളരെ വലിയ നഷടമാണൊരുക്കിയിട്ടുള്ളത്. സുരക്ഷിത ജീവിതത്തിന് തീരത്ത് കൂടൊരുക്കിയവരിൽ ഭീതിജനിപ്പിക്കുന്ന വരാനിരിക്കുന്ന നാളുകൾ മത്സ്യബന്ധന മേഖലയിലെ ജീവിതങ്ങൾക്കു മേൽ സങ്കടകാഴ്ചയാണ്.
കടൽഭിത്തി സുരക്ഷിതമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും മത്സ്യമേഖലക്ക് ഉണർവ്വേകുന്ന പാക്കേജുകൾ സർക്കാരിന്റെയും സർക്കാരേതിര ഭാഗത്ത് നിന്നും വാഗ്ദാനങ്ങളല്ലാതെ പ്രയാഗികമായി ഒന്നുതന്നെയില്ല. അടിയന്തിരമായ ഇടപെടൽ ഈ മേഖലയിൽ ഉണ്ടാകണമെന്ന് മത്സ്യബന്ധന വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാനും വാർഡ് കൌൺസിലറുമായ പി വി ഹാഷിം ആവശ്യപ്പെട്ടു.
The sea wall must be strengthened before the monsoon: no more days of anxiety on the coast