വടകര: നഗരസഭയിലെ അഴിത്തല വാര്‍ഡും, തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും കൂലി തൊഴിലെടുക്കന്നവരുമടക്കം ദിനേന അഴിത്തല കടവിലെ കടവ്തോണി വഴിയാണ് ഇരുകരകളിലേക്കും യാത്ര ചെയ്യുന്നത്.
വടകര നഗരസഭ അഴിത്തല കടവിലെ കടവ്തോണിയുടെ പ്രവര്‍ത്തനത്തിന് മാസാമാസം മുപ്പതിനായിരത്തിലേറെ രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ലക്ഷങ്ങളാണ് ഇത് സംബന്ധമായി വർഷാവർഷം ചെലവഴിക്കുന്നത്.
നാല് പതിറ്റാണ്ടിലേറെയായി നഗരസഭ കടവ് തോണിക്ക് ചെലവഴിച്ച സംഖ്യ ഏതാണ്ട് 1 കോടിയിലേറെ തുകയാണ്. യാതൊരുവിധ സുരക്ഷയുമില്ലാത്ത കടവ്തോണിയിലെ യാത്ര വര്‍ഷകാലത്തും മറ്റും വലിയ പ്രയാസകരമാണ്. പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് ഇവിടെ ഒരു പാലം നിര്‍മ്മിക്കുകയെന്നത്.
പാലം നിര്‍മ്മിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ അനവധി നല്‍കിയിട്ടുണ്ട്. അഴിത്തല കടവ് പാലത്തിന്റെ സാധ്യതയെ കുറിച്ച് അന്വേഷിക്കാൻ പി ഡബ്ല്യൂ ഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് വാർഡ് കൗൺസിലർ ഹാഷിം സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് സൈറ്റ് സന്ദർശിച്ചു.
അഴിത്തല കടവിലെ കടവ്തോണി യാത്രക്ക് അറുതിവരുത്തി പ്രദേശവസികളുടെ യാത്ര സുഗമമാക്കുന്നതിന് പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കൗൺസിലർ എന്ന നിലയിൽ ഹാഷിം പി വിയുടെ നിരന്തരമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് പാലം വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഒവർസിയർ അടക്കമുള്ള ഉദ്യോഗസ്ഥരും, പ്രദേശവാസികളായ സി പി ഹമീദ്, എ സി നസീർ, പി വി സി അഷ്റഫ്, പി വി റാഷിദ്, കെ അൻസാർ, എ സി നൌഫൽ, ബി ശംസീർ എന്നിവരും അനുഗമിച്ചു.
Possibility of Azhithala Crossing Bridge; Public works officials visited