Sep 27, 2024 01:39 PM

വടകര:(vatakara.truevisionnews.com) മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് യോഗ്യതയില്ലെന്നും അൻവറിനെ ഇനി കുലംകുത്തിയാക്കി തള്ളിപ്പറയുമെന്നും കെകെ രമ എംഎൽഎ.

പിണറായി വിജയനെ വിമർശിച്ചതിനാണ് ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നതെങ്കിൽ സമാന വിമർശനങ്ങളാണ് അൻവറും ഉയർത്തുന്നതെന്ന് കെ.കെ.രമ ചൂണ്ടിക്കാട്ടി.

അൻവറിന് പിന്നിൽ സിപിഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്. പിണറായിയുടെ മുഖത്തുനോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും കെ.കെ.രമ പറഞ്ഞു.

സർക്കാരിലും സിപിഎമ്മിലുമുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് ഒഴുകുന്നത്. ഗൗരവമുള്ള വിഷയമാണ് അൻവർ പറയുന്നത്. ചന്ദ്രശേഖരന് ഉണ്ടായ അവസ്ഥ അൻവറിന് ഉണ്ടാകുമെന്ന് കരുതുന്നില്ല.

എന്നാൽ കേസുകളിൽ പെടുത്തുമോ എന്നറിയില്ല. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ അവസാനിക്കരുത് എന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ കെ രമ പറഞ്ഞു. എന്നാൽ അങ്ങോട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്.

എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് സമൂഹത്തോട് പറയണം. പൂരം കലക്കിയവരെ കണ്ടെത്തണം.

യഥാർഥ കമ്യൂണിസ്റ്റുകാർ ആണെങ്കിൽ സിപിഐ ആ മുന്നണി വിടണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.

#PVAnwar #will #rejected #KKRama #MLA

Next TV

Top Stories










News Roundup