ചോറോട്: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഇളനീർ സമർപ്പണവും അഭിഷേകവും.ഇളനീർ വെപ്പുകാരുടെ ഇടത്താവളങ്ങളാണ് ഗ്രാമപ്രദേശങ്ങളിൽ ഉള്ള ഇത്തരം കഞ്ഞിപ്പുരകൾ.
നൂറിലധികം വർഷം പഴക്കമുള്ളതും, ദൈവചൈതന്യം നിറഞ്ഞുനിൽക്കുന്നതുമായ സ്ഥലമാണ് ചോറോട് ഈസ്റ്റിലെ കേളോത്ത് താഴെ കഞ്ഞിപ്പുര.ഈ പ്രദേശത്തും, പരിസരങ്ങളിലുമുള്ളവർ ഇളനീർ വെപ്പുകാർ വർഷംതോറും ഇവിടെ ഒത്തുചേരുകയും ഭക്തിപ്രധാന ചടങ്ങുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് കൊട്ടിയൂരിലേക്കുള്ള യാത്ര പുറപ്പെടുന്നത്.
ദൈവീക സാന്നിധ്യം നിറഞ്ഞ ഒരു പുണ്യ സ്ഥലമാണ് ഈ കഞ്ഞിപ്പുര എന്ന് ജ്യോതിഷ വിധിപ്രകാരവും,അനുഭവസാക്ഷ്യം കൊണ്ടും ഇവിടുത്തെ ഭക്തജനങ്ങൾക്ക് നന്നായിട്ട് അറിവുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു ക്ഷേത്രത്തിന്റെ പവിത്രതയോടും, പരിശുദ്ധിയോടും ,കൂടി ഇതിനെ പരിപാലിക്കപ്പെടേണ്ടത് ഇവിടുത്തെ ഭക്തജനങ്ങളുടെ ഒരു പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് .
ജ്യോതിഷ വശാൽ ശ്രീ കൊട്ടിയൂർപെരുമാളിന്റെ ചൈതന്യവും ,ഗുളികൻ ,ഗുരുകാരണവർ, ഭണ്ടാരമൂർത്തി ,എന്നീ ഉപദൈവങ്ങളുടെ പ്രതിഷ്ഠയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഭജന ,നിവേദ്യ പായസവിതരണം, ഭക്തജനങ്ങളുടെ പ്രാർത്ഥനയായി കലശം ,പയംകുറ്റി ,എന്നിവ ഇവിടെ നടന്നുവരുന്നുണ്ട്. ഇളനീർ വ്രതക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് ഉൾപ്പെടെ ,എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുവാൻ താബൂല പ്രശ്ന വിധിപ്രകാരം ജ്യോതിഷുകൾ നിർദ്ദേശിച്ചതാണ്.
ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇവിടുത്തെ നവീകരണ പ്രവർത്തികൾ നടത്തുന്നതിന് നാട്ടുകാർ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നവീകരണ ഫണ്ട് ഉദ്ഘാടനം കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ കുടുംബാംഗം സ്മിത പത്മകുമാർ നിർവഹിച്ചു. പെരുമാളിന്റെ അനുഗ്രഹത്താൽ നിർമ്മാണ പ്രവർത്തനം സമയബദ്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് അവർ അഭിപ്രായപ്പെട്ടു .
ആദ്യ നിധി സമർപ്പണം ചോറോട് ഈസ്റ്റിലെ മുച്ചിലോട്ട് ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടും ഊരാളനുമായ കരിപള്ളി രാജൻ അവർകൾ നിർവഹിച്ചു .ഈ ദൈവസന്നിധി ഭാവിയിൽ ഒരു ക്ഷേത്രമായി വളർന്നു വരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലം കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥിയായി രാജീവൻ എസ് ആർ മഠത്തിൽ വടകര എന്നിവരും സംബന്ധിച്ചു . പി കെ ശശി, സുരേന്ദ്രൻ എം.ടി.കെ, മൊട്ടമ്മൽ രാജീവൻ സംസാരിച്ചു. കെ.എം നാരായണൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ജനറൽ കൺവീനർ ശ്രീ എം രാജൻ സ്വാഗതവും,കഞ്ഞിപ്പുര കമ്മിറ്റി സെക്രട്ടറി കെ എം സത്യൻ നന്ദിയും പറഞ്ഞു.
Kanjipura is heard below by God's spirit