വടകര: (vatakara.truevisionnews.com) ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം .
ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇരുവരും അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം . മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് . നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് .
മൂന്ന് പേരെയും വടകര പാർക്കോ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചിരുന്നു . പിന്നീട് കല്ലേരി സ്വദേശിനിയായ ഹൃദ്യയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി .
തണ്ണീർ പന്തൽ സ്വദേശി ദേവിക ഡിസ്ചാർജ് ആവുകയും സിന്ധു നിവാസിൽ ശ്രയ നിലവിൽ പാർക്കോ ഹോസ്പിറ്റലിലേക്ക് ചികിത്സയിലുമാണ് .
#Car #accident #Madapally; #With #the #bus #custody, #the #search #absconding #driver #conductor