ഓർക്കാട്ടേരി: ഇരുട്ട് പരക്കുന്ന വര്‍ത്തമാന കാലത്ത് സൂര്യോദയത്തിനായി കൂകി ഉണര്‍ത്തുന്ന ദൗത്യമാണ് കവികള്‍ നിര്‍വ്വഹിക്കുന്നതെന്ന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍. നവോത്ഥാനത്തിന്റെ വഴികാട്ടിയായ കേരളം അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും അബന്ധ ജഡിലമായ പുനരുത്ഥാനത്തിലേക്ക് വഴിമാറുകയാണ്.
ഇതിനെതിരെ പൗരസമൂഹം പ്രതികരിക്കണം. കവികള്‍ അതിന് പ്രചോദനമാകണം . ധനമോഹത്തിന് അടിമപ്പെട്ട മയക്കുമരുന്നിന്റെയും സ്ത്രീധന പീഡനങ്ങള്‍ക്കും ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ക്കും, നരബലിക്കും വഴിമാറുന്ന തലമുറയെ നേര്‍വഴിക്ക് നടത്താന്‍ കഴിയണം. കവികള്‍ അക്ഷരങ്ങള്‍ കൊണ്ട് അരുതെന്ന് പറയുമ്പോള്‍ അത് അര്‍ത്ഥവത്താകുന്നു. നവസംസ്‌ക്കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാരിയായ കവിയത്രി തിലോത്തമ മഠത്തിന്‍ക്കളത്തിലിന്റെ സാഫല്യം കവിതാ സമാഹാരത്തിന്റെ പുസ്തക പരിചയം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിയത്രിയെ ചടങ്ങില്‍ വച്ച് ആദരിച്ചു. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ കെ.രാധയുടെ അധ്യക്ഷതയില്‍ ഏ.വി. സുനില്‍കുമാര്‍ പുസ്തക പരിചയം നടത്തി. ദേശശബ്ദം എഡിറ്റര്‍ അജിത മുക്കാളി ആമുഖഭാഷണം നടത്തി. എം. പി. അശോകന്‍, സന്തോഷ് വേങ്ങോളി, ശ്രീജേഷ് നാഗപ്പള്ളി, കുനിയില്‍ പ്രകാശന്‍, റഷീദ് താഴ്മ, വിമല കളത്തില്‍, എം. എം. രാജന്‍, ബൈജു കുറിഞ്ഞാലിയോട് എന്നിവര്‍ പ്രസംഗിച്ചു. തിലോത്തമ മഠത്തില്‍ക്കളത്തില്‍ മറുപടിപ്രസംഗം നടത്തി.
book acquaintance; Poets evoke the cry of time—Manayat Chandran