വടകര: (vatakara.truevisionnews.com) നരേന്ദ്രമോദിയുടെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ ഐ മൂസ പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന സാഹസ് യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണത്തിൽ സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ 90% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പു നൽകി അധികാരത്തിലേറിയവർ സ്ത്രീത്യത്തെ അപമാനിക്കുന്നവർക്ക് സംരക്ഷണ കവചം തീർക്കുന്നവരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രജിത എ കെ അധ്യക്ഷതവഹിച്ചു. ഗൗരി പുതിയൊത്ത്, ബാബു ഒഞ്ചിയം, കെ പി കരുണാകരൻ. ശശിധരൻ കരിമ്പനപ്പാലം,സതീശൻ കുരിയാടി, വികെ പ്രേമൻ പുഷ്പ മഠത്തിൽ, രജനി രാമാനന്ദ്, ജയലക്ഷ്മി അനിത ടീച്ചർ, രതി ടീച്ചർ എന്നിവർ പ്രസംഗിച്ചു
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നടപടികൾ സമസ്ത വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന തരത്തിലുള്ളതാണെന്ന് വടകരയിൽ നൽകിയ സ്വീകരണ യോഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജാഥാ ജാഥാ ലീഡർ ജെബി മേത്തർ എംപി പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ വിപത്തായി മാറിയ മദ്യവും മയക്കുമരുന്നു യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടമാണെന്ന് ജെബി മാത്തർ കുറ്റപ്പെടുത്തി.
ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും, മദ്യ മയക്കുമരുന്ന് മാഫിയകളെയും സംരക്ഷിക്കുന്നവരായി പിണറായി സർക്കാർ മാറിയിരിക്കുന്നുവെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി. അധികാര സിംഹാസനത്തിൽ നിന്നും പിണറായിയെ താഴെ ഇറക്കുന്നതിന് വേണ്ടി ജനങ്ങൾ അവസരം കാത്തിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു
#India #become #country #highest #number #crimes #against #women #Adv #IMusa